Saturday, February 28, 2009

സൈദ്ധാന്തികം

എം.എന്‍ .വിജയന്‍ മരിച്ചതിനുശേഷം ശിഷ്യരും ദത്തുപുത്രരും തുരുതുരാ എഴുതിക്കൊണ്ടിരുന്നു. ചിലര്‍ അച്ഛനാണ് വിജയന്‍ മാഷെന്ന്, ചിലര്‍ ഗുരുവാണെന്ന്, ചിലരാകട്ടെ ദൈവമാണെന്ന്. വിജയന്‍ മാഷ് അച്ഛനാണെന്ന് വിവരിക്കുന്ന ഒരു ലേഖനം വായിച്ചശേഷം ഞാന്‍ ശ്രീമതിയോട് പറഞ്ഞു.
:വിജയന്‍ മാഷിന് ഒരുപാടു പേര്‍ അച്ഛനാണ്. അതിന്റെ ഗുട്ടന്‍സ് എന്താണെന്നുവെച്ചാല്‍, വിജയന്‍ മാഷ് കോലായിലിരിക്കുന്നുണ്ടാവും. വിജയന്‍മാഷെ തേടി ചെല്ലുന്നവര്‍ക്ക് അദ്ദേഹവുമായി സംവദിക്കാനോ അദ്ദേഹത്തിന്റെ ആശയങ്ങള്‍ നെഞ്ചില്‍ പേറാനോ ശേഷിയില്ല. അപ്പോള്‍ അവര്‍ അമ്മേ എന്നും പറഞ്ഞ് അടുക്കളയില്‍ പാഞ്ഞുകയറി മുരിങ്ങാക്കായ് മുറിച്ചിടും. തക്കാളിയെപ്പറ്റി അഭിപ്രായം പറയും. ബൗദ്ധികശേഷി ഇല്ല എന്നതാണ് ഇതിന്റെ പിന്നിലെ യഥാര്‍ഥപ്രശ്നം.
അപ്പോള്‍ ശ്രീമതി: അവരെക്കൊണ്ട് അത്രയെങ്കിലും ഉപകാരമുണ്ട് മനുഷ്യാ.

1 comment:

  1. ശ്രീമതിക്ക് അത് മനസ്സിലായത് ഇപ്പോളാണോ ?

    ;-)

    ReplyDelete