Monday, February 9, 2009

നാട്ടകം

ആകാശവാണിയില്‍ ചിത്രീകരണം കേട്ടെന്ന് ആശാരി നാണുവേട്ടന്‍ . ആശാരി നാണുവേട്ടനായിരുന്നു പണ്ടെന്നെ കളരി പഠിപ്പിച്ചിരുന്നത്.
:ഉഷാറായി ഇനിയുമിനിയുമെഴുതണം. നാണുവേട്ടന്റെ ആശംസ. ഞാന്‍ തലയാട്ടി. പോകുമ്പോള്‍ വളരെ പതിയെ നാണുവേട്ടന്‍ ചോദിച്ചു: ആ പലകമേല്‍ വെച്ചുതന്നെയല്ലേ എഴുതുന്നത്?
:പിന്നെ; ഞാന്‍ .
:അതിനാണ് ഞാനതുണ്ടാക്കിത്തന്നത്. ചിരിച്ചുകൊണ്ട് നാണുവേട്ടന്‍ .
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടില്‍ ആശാരിപ്പണിയെടുക്കുമ്പോള്‍ പാഴ്മരങ്ങള്‍കൊണ്ട് എഴുതാനായി നാണുവേട്ടനെനിക്കൊരു പലകയുണ്ടാക്കിത്തന്നിരുന്നു. ഇപ്പോഴും ഞാനെഴുതുന്നത് ആ പാഴ്മരപ്പലകയില്‍ വെച്ചാണ്‌. ശരിയാണ്, എന്റെ എഴുത്തിന്റെ വിജയങ്ങളുടെ ഒരു പങ്ക് ആശാരി നാണുവേട്ടനും പരാജയങ്ങള്‍ എനിക്കുമുള്ളതാണ്.

No comments:

Post a Comment